അങ്കാറ: വിമത മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതദേഹത്തിനായി സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാന്റെ സുഹൃത്തിന്റെ വീട്ടില്‍ തെരച്ചില്‍. തുര്‍ക്കി പോലീസാണ് തെരച്ചില്‍ നടത്തിയത്.
രാജകുമാരന്റെ സുഹൃത്തും വ്യവസായിയുമായ മുഹമ്മദ് അഹമ്മദ് അല്‍ ഫൗസാന്റെ രണ്ടു വില്ലകളിലായിരുന്നു തെരച്ചില്‍. തുര്‍ക്കിയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യലോവയിലാണ് ഈ വില്ലകള്‍. തെരച്ചിലിനായി പോലീസ് നായ്ക്കളും ഡ്രോണുകളും ഉപയോഗിച്ചു. വില്ലയിലെ പൂന്തോട്ടത്തിലുള്ള മൂന്നു കിണറുകളും പോലീസ് പരിശോധിച്ചു. സല്‍മാന്റെ അടുത്ത സുഹൃത്താണ് ഫൗസാനെന്നാണ് വിവരം.
ഖഷോഗി കൊല്ലപ്പെടുമ്ബോള്‍ ഫൗസാന്‍ തുര്‍ക്കിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഫോണിലൂടെ മൃതദേഹം മറവുചെയ്യാന്‍ നിര്‍ദേശിച്ചതായാണ് പ്രോസിക്യൂട്ടര്‍ കരുതുന്നത്. തെരച്ചിലില്‍ എന്തെങ്കിലും കണ്ടെത്താന്‍ സാധിച്ചോയെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
സൗദിയിലെ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ വിമര്‍ശകനായിരുന്ന ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെടുകയായിരുന്നു. ഇതിനു പിന്നില്‍ രാജകുമാരന് ആണെന്നു സിഐഎ കണ്ടെത്തിയെന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: