കൊച്ചി: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരും പോലീസും കൈയൂക്കുമായി ഇറങ്ങിയപ്പോള്‍ ക്രിസ്ത്യന്‍ സഭാ തര്‍ക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ കോതമംഗലത്ത് പോലീസിന്റെ ന്യായവാദങ്ങള്‍. സുപ്രീംകോടതി വിധികളില്‍, പിണറായി സര്‍ക്കാരിന്റെയും ബെഹ്റ പോലീസിന്റെയും ഇരട്ട നിലപാടുകള്‍ വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.
കോതമംഗലം ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധന അനുവദിച്ചുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പോലീസ് സംരക്ഷണത്തിന് മുന്‍സിഫ് കോടതിയുടെ വിധിയുമായി ചെന്ന പുരോഹിതന് തോമസ് പോള്‍ റമ്പാനെ വിധി നടപ്പാക്കല്‍ എളുപ്പമല്ലെന്ന് പറഞ്ഞ് പോലീസ് തിരിച്ചയച്ചു.
കോതമംഗലം ഡിവൈഎസ്പി പി.കെ. ബിജുമോനാണ് തര്‍ക്കം നടക്കുന്ന ചെറിയപള്ളി പ്രദേശത്തെ പോലീസ് ചുമതല. ഫാ. തോമസ് റമ്പാനെ മടക്കി അയയ്ക്കാന്‍ പോലീസ് വിശദീകരണങ്ങള്‍ ഇങ്ങനെ: ”കോടതിവിധി ഇന്നലെയാണ് കിട്ടിയത്. ഇത്രയും കാലം നടന്നുവന്ന ആചാരമാണ്. അത് പോലീസിന് പെട്ടെന്ന് ബലം പ്രയോഗിച്ച് മാറ്റാനാവില്ല. ഫോഴ്സ് കൊണ്ട് നടക്കില്ല. ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന നടപടിക്ക് പോലീസ് തയാറല്ല. സമയം വേണം. മറുപക്ഷത്തെ വിശ്വാസികളുമായി സംസാരിക്കണം. ചര്‍ച്ച നടത്തണം. ഞങ്ങള്‍ക്കു മേലേ വേറേയും അധികാരികളുണ്ടല്ലോ. അവരോട് ആലോചിക്കണം. ഗവണ്മെന്റ് പ്ലീഡറോട് സംസാരിക്കണം. നിങ്ങള്‍ ഇക്കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കുക. ഞങ്ങള്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. അവിടെ പറഞ്ഞോളാം….”
കോടതിവിധിയുമായി കഴിഞ്ഞ ഞായറാഴ്ച ഫാ. റമ്പാനും സഹായികളും ചെറിയ പള്ളിയില്‍ ചെന്നു. ശനിയാഴ്ചയാണ് കോടതി ഉത്തരവ് വന്നത്. പള്ളിയില്‍ യാക്കോബായ വിശ്വാസികളുടെ കുര്‍ബാന നടക്കുകയായിരുന്നു. കനത്ത പോലീസ് കാവലുണ്ടായിരുന്നു. ഫാ. റമ്പാനേയും കൂട്ടരേയും അകത്തു കടത്താതെ പോലീസ് തിരിച്ചയച്ചു. മര്യാദയുടെ ഭാഷയില്‍ ന്യായമായി കാരണങ്ങള്‍ പറഞ്ഞു മനസിലാക്കിക്കൊടുക്കുന്ന അതേ പോലീസാണ് ശബരിമലയില്‍ ഭക്തരെ അടിച്ചമര്‍ത്തുന്നതും കേസെടുത്ത് ജയിലിടയ്ക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: