കോഴിക്കോട്: സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് തീര്‍ത്തും അനുചിതമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. നിരോധനാജ്ഞയുടെ സമയം അവസാനിക്കുന്നതിനനുസരിച്ച് വീണ്ടും ദീര്‍ഘിപ്പിക്കുന്നത് ഗുരുസ്വാമിമാരുടെ നേതൃത്വത്തില്‍ കൂട്ടമായി ശബരിമലയിലെത്തുന്ന ഭക്തരെ വ്യാകുലരാക്കുന്നു.
ഒന്നിച്ചുള്ള യാത്രയും വിരിവെയ്ക്കലും കര്‍പ്പൂരാരാധനയും ശരണം വിളിയുമെല്ലാം ശബരിമല തീര്‍ഥാടനത്തിന്റെ അവിഭാജ്യഘടകമാണ്. അവയെയെല്ലാം നിരോധനാജ്ഞ തടസപ്പെടുത്തും. ഒന്നിച്ച് ശരണം വിളിക്കാന്‍ പോലും സ്വാതന്ത്ര്യമില്ല എന്നത് അപലപനീയമാണ്. സന്നിധാനത്തെത്തുന്ന ഭക്തജനങ്ങള്‍ക്ക് പഴയപോലെ ആത്മീയ അനുഭൂതി അനുഭവിച്ചറിയുന്നതിന് അനുയോജ്യമാംവിധം അന്തരീക്ഷം തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ എത്രയും വേഗം തയ്യാറാവണം. ഭക്തരുടെ ക്ഷേമത്തിനായി നിലകൊണ്ട പഴയ പോലീസ് സംവിധാനം തിരികെ കൊണ്ടുവരണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: