കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ദേവസ്വം ബോര്‍ഡ് നിരാകരിച്ചു.
മുന്‍പ് തന്ത്രം നടത്തുന്ന എല്ലാ ദിവസവും തന്ത്രിദക്ഷിണ, പരികര്മി ദക്ഷിണ, പരികര്മി വസ്ത്രവില, ദിനബത്ത എന്നിവ പ്രത്യേകമായി നല്‍കിയിരുന്നു. പിന്നീട് ഇത് ഒന്നാക്കി തന്ത്രിദക്ഷിണ എന്ന പേരില്‍ 1425 രൂപയും ഗ്രേഡ്-1 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യാത്രാബത്ത നിരക്കും നല്കിവന്നു.
ഇത് കാലോചിതമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കുഴിക്കാട്ട് അഗ്നിശര്മന് വാസുദേവന്‍ ഭട്ടതിരിപ്പാട് ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. ദക്ഷിണ 2500 രൂപയും ഓരോ ചടങ്ങുകള്‍ക്കുമുള്ള പ്രതിദിന ദക്ഷിണയ്ക്കു പുറമെ അധികതുകയും യാത്രാബത്തയ്ക്കുള്ള ടൂറിസ്റ്റ് ടാക്സി റേറ്റും അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതില്‍ തന്ത്രിദക്ഷിണ 2000 രൂപയാക്കി മാത്രം ഉയര്‍ത്തി മറ്റാവശ്യങ്ങളെല്ലാം ബോര്‍ഡ് നിരാകരിക്കുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: