ആലപ്പുഴ: യുവതികളെ ശബരിമല ചവിട്ടിക്കാന്‍ ഫേസ്ബുക്ക് കൂട്ടായ്മ. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന പേരില്‍ ആരംഭിച്ച ഫേസ്ബുക്ക് പേജാണിത്. ഇടതു അനുകൂലികള്‍, ആക്ടിവിസ്റ്റുകള്‍, ഫെമിനിസ്റ്റുകള്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്ക് പേജ്.
ദുരൂഹമാണ് ഇവരുടെ പ്രവര്‍ത്തനം. പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് ആരെന്ന് വ്യക്തമല്ല. ശബരിമല യാത്രയ്ക്ക് സന്നദ്ധരായ യുവതികള്‍ തങ്ങളുടെ പേര്, വയസ്, ജില്ല, തുടങ്ങിയ വിവരങ്ങള്‍ മെസേജ് ചെയ്യണമെന്നും, തുടര്‍ന്ന് രണ്ടു ടെലഗ്രാം ഗ്രൂപ്പുകളുണ്ടാക്കി യാത്രയെക്കുറിച്ചുള്ള തീരുമാനം രൂപപ്പെടുത്താമെന്നുമാണ് അറിയിപ്പ്.
ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായി പരസ്യനിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളവരും ഈ ഗ്രൂപ്പിന് പിന്തുണ നല്‍കിയിട്ടുണ്ട്. മണ്ഡലകാലത്ത് ശബരിമലയില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യമുള്ളവരാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം ഉയരുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കാതിരിക്കാനാണ് ടെലഗ്രാം ഗ്രൂപ്പുകള്‍ മുഖേന ആശയവിനിമയം നടത്താനുള്ള തീരുമാനം.
നേരത്തെ ചില ഭീകരസംഘടനകളും ഇടതു തീവ്രവാദസംഘടനകളും തങ്ങളുടെ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് ടെലഗ്രാം ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: