ആലപ്പുഴ: ശബരിമലയില്‍ ദര്‍ശനത്തിന് സമയം നിശ്ചയിക്കാന്‍ ശബരിമല പിണറായിയുടെ തറവാട്ടു സ്വത്തല്ലെന്നും ക്ഷേത്രങ്ങളിലെ കാര്യം വിശ്വാസികള്‍ തീരുമാനിക്കുമെന്നും മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍. നാമജപത്തെ തെറിജപമാണെന്ന് അവഹേളിച്ച മന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിലേക്ക് ശബരിമല കര്‍മസമിതി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ കുളിച്ചുതൊഴുന്നത് പുരുഷന്മാരെ ശരീരം കാണിക്കാന്‍ ആണ് എന്ന് പറഞ്ഞ പി.കെ. ശ്രീമതി സ്വന്തം പാര്‍ട്ടിയില്‍ നടക്കുന്ന കാര്യമാണ് പറഞ്ഞത്. ശബരിമലയില്‍ നടന്നത് തെറിജപം ആണെന്ന് അധിക്ഷേപിച്ച തോമസ് ഐസക്കിന് ഇതര മതസ്ഥരുടെ പ്രാര്‍ഥനകളെ ഇതേരീതിയില്‍ പറയാനുള്ള ചങ്കൂറ്റമുണ്ടോയെന്നും അവര്‍ ചോദിച്ചു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ജി. ബാലഗോപാല്‍ അദ്ധ്യക്ഷനായി. ശബരിമല കര്‍മസമിതി ജില്ലാ സംയോജക് എസ്. ജയകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു, സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പര്‍നാട്, ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍, സംസ്ഥാന സമിതി അംഗം അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ്, കെ.ജി. സഹജന്, മുരളീധരന് പള്ളിപ്പുറം, കെ. പ്രദീപ്, ബിന്ദു ശിവരാജന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: