ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ ജാതിക്കാര്‍ഡുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കശ്മീരി ബ്രാഹ്മണനാണെന്നും ഗോത്രം ദത്താത്രേയയാണെന്നും രാജസ്ഥാനിലെ പുഷ്കര്‍ തടാകത്തില്‍ നടന്ന പൂജക്കിടെ രാഹുല്‍ പൂജാരിയോട് പറഞ്ഞു. താന്‍ ശിവഭക്തനാണെന്നും പൂണൂല് ധരിക്കുന്ന ബ്രാഹ്മണനാണെന്നും നേരത്തെ രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. മോട്ടിലാല്‍ നെഹ്റു, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, മനേകാ ഗാന്ധി, സോണിയാ ഗാന്ധി എന്നിവര്‍ പുഷ്കറില്‍ പൂജക്ക് വന്നിട്ടുണ്ടെന്ന് പൂജാരിയായ ദിനാനാഥ് കൗള്‍ വെളിപ്പെടുത്തി.
രാഹുല്‍ മതംമാറിയതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ വിവാദമുയര്ന്നപ്പോഴൊന്നും വിശ്വാസമെന്തെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഹിന്ദു വിശ്വാസിയാണെന്ന് ബോധ്യപ്പെടുത്താനാണ് രാഹുലിന്റെ ശ്രമം. ഗുജറാത്ത്, കര്‍ണാടക തെരഞ്ഞെടുപ്പുകളില്‍ ക്ഷേത്ര ദര്‍ശനം പതിവാക്കിയിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇതേരീതി മധ്യപ്രദേശിലും രാജസ്ഥാനിലും തുടരുകയാണ്. അടുത്തിടെ റാലികളില്‍ സോണിയ ഗാന്ധി സിന്ദൂരമണിഞ്ഞ് പങ്കെടുക്കുന്നതും ചര്‍ച്ചയായിട്ടുണ്ട്. രാജ്യത്ത് ഹിന്ദുഭീകരതയുണ്ടെന്ന് പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ തങ്ങള്‍ ഹിന്ദു വിരുദ്ധരല്ലെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: