തിരുവനന്തപുരം: നവകരേള പദ്ധതികള്‍ വൈകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇനി രണ്ടു വര്‍ഷം സമയം ഉണ്ടെങ്കിലും അത് സമയം കുടുതലെന്നോ കുറവെന്നോ കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം കര്‍മപദ്ധതി ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2017-18ല്‍ 90 ശതമാനത്തിലധികം പദ്ധതി ചെലവ് കൈവരിക്കാന്‍ സംസ്ഥാനത്തിനായി. പ്രളയം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും 2018-19ല്‍ ഇതുവരെ 45 ശതമാനം പദ്ധതിചെലവ് കൈവരിച്ചു.
മാലിന്യ സംസ്കരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം. തദ്ദേശസ്ഥാപന പരിധിയില്‍ ഒരു അറവുശാലയുണ്ടെങ്കില്‍ അതിന് മാലിന്യ സംസ്കരണത്തിന് സംവിധാനം ഉണ്ടായിരിക്കണം. ഹോട്ടലുകളിലെയും ആശുപത്രികളിലെയും മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പരിശോധിക്കണം. തദ്ദേശസ്ഥാപനങ്ങള്‍ അത്തരം പരിശോധനകളുമായി ഗൗരവമായി മുന്നോട്ടു നീങ്ങണം. ഇതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എ.സി. മൊയ്തീന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കെ. ശൈലജ, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രന് കടന്നപ്പള്ളി, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, നവകേരളം കര്‍മപദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: