കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഹൈക്കോടതി ജഡ്ജിയെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ ഒരുങ്ങിയതാണെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥന് കരഞ്ഞ് മാപ്പു പറഞ്ഞതിനാല്‍ മാത്രമാണ് നടപടിയെടുക്കാത്തത്. ജഡ്ജിയുടെ മഹാമനസ്കത കൊണ്ടു മാത്രമാണെന്നും ഇത് ബലഹീനതയായി കാണരുതെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഇപ്പോഴും ആ ഉദ്യോഗസ്ഥന്റെ പേരു പറയുന്നില്ല. ഒരു ഉദ്യോഗസ്ഥന്റെ കരിയര്‍ നശിപ്പിക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ല, കോടതി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ പോലീസിന്റെ പല നടപടികളിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. 16ന് സന്നിധാനത്തെ മുറികള്‍ പൂട്ടി താക്കോല്‍ കൈമാറാനും അന്നദാന കൗണ്ടറും പ്രസാദം കൗണ്ടറും രാത്രി പത്തു മണിയോടെ അടയ്ക്കാനുമുള്ള പോലീസിന്റെ സര്‍ക്കുലറുകള്‍ ആരുടെ നിര്‍ദേശ പ്രകാരമായിരുന്നെന്നും കോടതി ആരാഞ്ഞു.
ദേവസ്വം ബോര്‍ഡിന് പോലീസ് നല്കിയ ഈ നോട്ടീസുകളെക്കുറിച്ച് ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇല്ല. ഇത്തരം സാഹചര്യം പരിതാപകരമാണ്, കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, സുരക്ഷയുടെ ഭാഗമായി നല്കിയ സര്‍ക്കുലറുകള്‍ അന്നു തന്നെ പിന്‍വലിച്ചെന്ന് അഡ്വക്കേറ്റ് ജനറല്‍ വിശദീകരിച്ചു. രാത്രി 11ന് ഹരിവരാസനം പാടി നടയടച്ചശേഷം ഭക്തര്‍ക്ക് ഭക്ഷണവും പ്രസാദവും ലഭ്യമാകാത്ത സാഹചര്യമുണ്ടാക്കുന്നത് അവരെ പരിഭ്രാന്തരാക്കില്ലേയെന്ന് കോടതി ചോദിച്ചു. ജഡ്ജിയെ അപമാനിച്ച കാര്യം അറിഞ്ഞോയെന്ന ചോദ്യത്തിന് അറിഞ്ഞെന്ന് എജി മറുപടി നല്കി. ഇനി പോലീസിനെ കയറൂരി വിടരുത്. ഭക്തര്‍ക്ക് ശുചിമുറി സൗകര്യമില്ല. ഭക്തര്‍ക്ക് മാന്ത്രികവടിയുണ്ടോ? നാമജപത്തെ എങ്ങനെ എതിര്‍ക്കാന്‍ കഴിയും? കോടതി ചോദിച്ചു. പല ചോദ്യങ്ങള്‍ക്കും എജിക്ക് ഉത്തരം മുട്ടിയപ്പോള്‍, പലതും എജി അറിയുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
പോലീസിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഐപിഎസ് അസോസിയേഷന്റെ പ്രമേയമുണ്ടെന്ന് ഹര്‍ജിക്കാരിലൊരാള്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍, കോടതിയുടെ നടപടികളില്‍ ഇടപെടുന്നതല്ലെന്ന കാരണത്താല്‍ ആ വിഷയം പരിഗണിക്കുന്നില്ലെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു.
ജഡ്ജിയെ യതീഷ് ചന്ദ്ര തടഞ്ഞത് റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമി
കൊച്ചി: ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറെയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയും തടയുകയും അവഹേളിക്കുകയും ചെയ്ത യതീഷ് ചന്ദ്ര, ശബരിമലയില്‍ സിറ്റിങ് ജഡ്ജിയെ വരെ തടയുകയും അപമാനിക്കുകയും ചെയ്തുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമി. 26 തിങ്കളാഴ്ച ഒന്നാം പേജിലാണ് ഈ വാര്‍ത്ത നല്‍കിയത്. യതീഷ് ചന്ദ്രയോട് തൃശൂരിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ ശബരിമലയ്ക്ക് പോയ ജഡ്ജിയെ ഇദ്ദേഹം നിലയ്ക്കലിലാണ് തടഞ്ഞത്. ജഡ്ജിയുടെ കാര്‍ തടഞ്ഞ ഇയാള്‍ ജഡ്ജിയെ വിളിച്ചു പുറത്തിറക്കി, അദ്ദേഹവുമായി തര്‍ക്കിച്ചു. കാറില്‍ ആരൊക്കെയുണ്ടെന്ന് പരിശോധിച്ചു. പിന്നീട് യതീഷ് ചന്ദ്രയെ ജഡ്ജി സന്നിധാനത്ത് വിളിച്ചുവരുത്തി. ഇദ്ദേഹം ജഡ്ജിയോട് മാപ്പപേക്ഷിച്ചു. ഹരിവരാസനം കേള്‍ക്കാനാണ് താന്‍ രാത്രി സന്നിധാനത്ത് എത്തിയതെന്നാണ് ഇതിന് മറ്റുള്ളവരോട് യതീഷ് ചന്ദ്ര നല്കിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: