തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ട് വിജയങ്ങള്‍ നേടിയ കേരളം രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ മൂന്നാം വിജയം ലക്ഷ്യമിട്ട് ഇറങ്ങുന്നു. മധ്യപ്രദേശുമായുള്ള മത്സരം കേരളത്തിന്റെ ഹോം ഗ്രൗണ്ടായ സെന്റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടില്‍ ഇന്ന് ആരംഭിക്കും.
കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ ബംഗാളിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് കേരളം മ്ത്സരിക്കാനിറങ്ങുന്നത്. ഈഡനില്‍ വിജയമൊരുക്കിയ ഓള് റൗണ്ടര്‍ ജലജ് സക്സേന, ക്യാപ്റ്റന്‍ സച്ചിന് ബേബി, സംഞ്ജു സാംസണ്, സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, എ.ആര്. ചന്ദ്രന് തുടങ്ങിയവരാണ് കേരളത്തിന്റെ കരുത്ത്.
മൂന്ന് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റു നേടിയ കേരളം ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെ സമനിലയില്‍ പിടിച്ചു നിര്‍ത്തിയ കേരളം രണ്ടാം മത്സരത്തില്‍ ആന്ധ്രയെ തോല്‍പ്പിച്ചു.
വിക്ക്റ്റ് കീപ്പര്‍ ബാറ്റസ്മാനായ എന്‍.വി. ഓജയാണ് മധ്യപ്രദേശിനെ നയിക്കുന്നത്. ആര്.എം. പാറ്റിഡാര്, അങ്കിത് ശര്‍മ, എ.വി. ബിര്‍ള, ഗൗരവ് യാദവ്, എം.എന്‍.ഹിര്‍വാനി, എം.ഡി. മിശ്ര എന്നിവരാണ് അവരുടെ ശക്തികേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: