പാട്ന : ബീഹാറില്‍ നിന്നും അമ്പതോളം മൃതദേഹാവശിഷ്ടങ്ങളും തലയോട്ടിയും കണ്ടെത്തി. ഛാപ്ര റെയില്‍വേ സ്റ്റേഷനില്‍ ബാലിയ- സീല്‍ദ എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് അവശിഷ്ടങ്ങളും മറ്റും ക്ണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈസ്റ്റ് ചാംപരണ് ജില്ലയില്‍ നിന്നുള്ള സഞ്ജയ് പ്രസാദിനെ(29) ജിആര്‍പി സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തു നിന്ന് 16 ഓളം തലയോട്ടികളും 34 അസ്തികൂടങ്ങളുമാണ് കണ്ടെത്തിയത്. ഇതിനു സമീപത്തു നിന്നും ഭൂട്ടാന് കറന്‍സിയും.വിദേശത്തു ഉപയോഗിക്കുന്ന എടിഎമ്മുകളും, സിം കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ടെന്ന് റെയില്‍വേ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ് തന്‍വീര്‍ അഹമ്മദ് അറിയിച്ചു.
എന്നാല്‍ ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്ന് വാങ്ങിയതാണ് ഈ അസ്ഥികൂടങ്ങള്‍ എന്നും ജല്പായ്ഗുരു വഴി പശ്ചിമ ബംഗാളിലേക്കും അവിടന്ന് ഭൂട്ടാനിലേക്കും, ചൈനയിലേക്കും കടത്തുന്നതിനാണ് ഇവയെന്നും പ്രസാദ് ചോദ്യം ചെയ്യലില്‍ അറിയിച്ചിട്ടുണ്ട്.
ഹിമാലയന്‍ രാജ്യങ്ങളിലേക്ക് രഹസ്യമായി അസ്ഥികൂടങ്ങളും മറ്റും കടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് പ്രസാദ്. വിദഗ്ധ അന്വേഷണത്തിനായി ഇയാളെ ജയിലിലേക്ക് മാറ്റി. പ്രസാദില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സംഘത്തെ പെട്ടന്നു തന്നെ കുടുക്കാമെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: