ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. വോട്ടവകാശം വിനിയോഗിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷം നേടി അധികാരത്തില്‍ തുടരുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. ഞങ്ങളുടെ ലക്ഷ്യം 200 സീറ്റുകള്‍ നേടുക എന്നതായിരുന്നു. അതിനുവേണ്ടി ലക്ഷക്കണക്കിന് വോളണ്ടിയര്‍മാര്‍ അഹോരാത്രം പ്രചാരണം നടത്തിയിരുന്നു, അദ്ദേഹം പറഞ്ഞു. ബുധ്നിയില്‍ നര്‍മ്മദയുടെ തീരത്ത് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷമാണ് ചൗഹാന് വോട്ട് ചെയ്യാന്‍ എത്തിയത്.
കുടുംബസമേതമാണ് അദ്ദേഹം വോട്ട് ചെയ്യാനായി തന്റെ പൈതൃക ഗ്രാമമായ ജൈതിലെത്തിയത്. പത്നി സാധന സിംഗും മകന് കുണാലും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രന് കുനാല്‍ ഇത്തവണ ആദ്യമായാണ് വോട്ടവകാശം വിനിയോഗിച്ചത്.
230 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: