കൊച്ചി : സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ് ആണെന്ന് ഹൈക്കോടതി. പിറവം പള്ളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കേരള ഹൈക്കോടതിയുടെ ഈ വിമര്‍ശനം.
യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പിറവം പള്ളിയില്‍ 1934ലെ മലങ്കര സഭയുടെ നിയമ പ്രകാരം ഭരണ നിര്‍വഹണം വേണമെന്ന് കഴിഞ്ഞ ഏപ്രില്‍ 19ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സഹായിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്ത്ഡോക്സ് സഭാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
ശബരിമലയിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ആയിരക്കണക്കിന് പോലിസുകാരെയാണ് സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ പിറവത്ത് 200 വിശ്വാസികള്‍ക്ക് പള്ളിയില്‍ കയറാന്‍ സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടാണ്. സാധാരണക്കാര്‍ക്ക് ദഹിക്കുന്നതല്ല ഇതെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനെ അറിയിച്ചു.
പിറവം പള്ളിയില്‍ ഓര്‍ത്ത്ഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധി ഉണ്ടായിട്ടും ഇത് നടപ്പാക്കാന്‍ ശ്രമിക്കാതെ അനുരഞ്ജന ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന് കോടതിയെ കൂട്ടുപിടിക്കാന്‍ കഴിയില്ല. മറ്റുചില കേസുകളില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാതെ മാര്‍ഗ്ഗമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ പിറവം പള്ളിയുടെ കേസില്‍ എന്തിനാണ് ഈ നിലപാട് എടുക്കുന്നതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: