കൊല്ലം : കോപ്പി അടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ട്രെയിനിനു മുന്നില്‍ ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമാ മാതാ കോളേജിലെ ഒന്നാംവര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്.
സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കുട്ടിയെ കോളേജിലെ സ്ക്വാഡിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു.
എന്നാല്‍ സ്ക്വാഡിലുള്ള മറ്റ് അധ്യാപകരും മറ്റും കുട്ടിയുടെ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും മാനസ്സികമായി തളര്‍ത്തിയെന്നും ആരോപണം ഉയരുന്നുണ്ട്. ഇതിനെ തുടര്‍ന്ന് കോളേജിനു മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ തടഞ്ഞുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: