തിരുവനന്തപുരം:സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന രണ്ട് കുപ്പിവെള്ള ബ്രാന്‍ഡുകളില്‍ അപകടകാരികളായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിയമസഭയിലാണ് ആരോഗ്യമന്ത്രി ഇതുസംബന്ധിച്ച് അറിയിച്ചത്.
അഞ്ച് ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ ബാക്ടീരിയയും 13 ബ്രാന്‍ഡുകളില്‍ ഫംഗസ് യീസ്റ്റ് പൂപ്പല്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മനുഷ്യരുടേയും മൃഗങ്ങളുടേയും ആമാശയത്തിലാണ് ഇ കോളി ബാക്ടീരീയ കണ്ടുവരുന്നത്. ശരിയായി വേവിക്കാത്ത മാംസം, മലിനജലം, എന്നിവയിലൂടെയാണ് ഇ കോളി ബാക്ടീരിയ ശരീരത്തില്‍ എത്തുന്നത്.
മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ പകരാന്‍ ഇ കോളി ബാക്ടീരിയ കാരണമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: