തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് പ്രതിഷേധം ശക്തമായപ്പോള്‍ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയാണ് സ്ഥിതി ശാന്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടു പറയുകയായിരുന്നു മുഖ്യമന്ത്രി. ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് എത്തിയ 52 വയസ്സുകാരിയെ യുവതിയെന്ന് തെറ്റിദ്ധരിച്ച് നടപ്പന്തലില്‍ പെട്ടെന്നു പ്രതിഷേധം ഉണ്ടായി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അനുയായികളോട് ആവശ്യപ്പെടണമെന്ന് പോലീസ് വത്സന് തില്ലേങ്കരിയോട് ആവശ്യപ്പെട്ടു. പോലീസ് നല്കിയ മെഗാഫോണ്‍ ഉപയോഗിച്ച് തില്ലേങ്കരി അറിയിപ്പ് നല്കി അനുയായികളെ ശാന്തരാക്കി.
സന്നിധാനത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് പോലീസ് ഇത്തരത്തിലുള്ള നീക്കം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: