ന്യൂദല്‍ഹി: മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് സമാധാനപരം. ഒടുവില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് മധ്യപ്രദേശില്‍ 65.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 230 സീറ്റുകളില്‍ 227ല്‍ രാവിലെ എട്ട് മുതല്‍ അഞ്ച് വരെയും നക്സല്‍ ബാധിത മണ്ഡലങ്ങളായ ലാഞ്ചി, പരസ്വാദ, ബൈഹാര്‍ എന്നിവിടങ്ങളില്‍ ഏഴ് മുതല്‍ മൂന്ന് വരെയുമായിരുന്നു വോട്ടെടുപ്പ്. 2013ല്‍ 72.07 ശതമാനമായിരുന്നു പോളിംഗ്.
ജനവിധി തേടുന്ന ബുധിനിയിലാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് വോട്ട് രേഖപ്പെടുത്തിയത്. 15 വര്‍ഷമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. മൂന്ന് ലക്ഷത്തിലേറെ ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടത്. ജോലിക്കിടെ മൂന്ന് ഉദ്യോഗസ്ഥര്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചു. ഭിന്ദ് ജില്ലയിലുണ്ടായ അക്രമത്തില്‍ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല അക്രമമെന്ന് പോലീസ് അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിലേത് പോലെ മധ്യപ്രദേശിലും വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മിസോറാമില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെ നടന്ന വോട്ടെടുപ്പില്‍ 71 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2013ല്‍ 81 ശതമാനമായിരുന്നു പോളിംഗ്. ഡിസംബര്‍ 11നാണ് ഫലപ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: