കൊല്ലം: ബിരുദ വിദ്യാര്‍ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയാണ് (19) ആത്മഹത്യ ചെയ്തത്. കോളേജ് അധികൃതരുടെ സമ്മര്‍ദ്ദമാണ് കാരണമെന്ന് ആരോപണം. ഇതേത്തുടര്‍ന്ന് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു, അധ്യാപകരെ തടഞ്ഞുവച്ചു. കൊല്ലം വാളത്തുങ്കല്‍ ശ്രീരാഗത്തില്‍ രാധാകൃഷ്ണന്റെയും ശ്രീജയുടെയും മകളാണ് രാഖി.
കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും തുടര്‍ന്നാണ് ആത്മഹത്യയെന്നുമാണ് ആരോപണം. സ്വയംഭരണാവകാശമുള്ള കോളേജാണ് ഫാത്തിമ മാത. സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ രാഖി കോപ്പിയടിച്ചെന്ന് അധ്യാപിക ആരോപിച്ചിരുന്നു. തുടര്‍ന്ന് കോപ്പിയടി തടയാനുള്ള സ്ക്വാഡിന് മുന്നില്‍ ഹാജരാക്കി. സ്ക്വാഡും മറ്റ് അധ്യാപകരും ചേര്‍ന്ന് രാഖിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് വിദ്യാര്ഥിികള് ആരോപിച്ചു.
എസ്എന്‍ കോളേജിന് മുന്നില്‍ വച്ചാണ് തീവണ്ടിക്ക് മുന്നിലേക്ക് ചാടിയത്. രാഖിയുടെ മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംഭവത്തില്‍ കോളേജ് ഇതുവരേയും പ്രതികരിച്ചിട്ടില്ല. രാഖിയുടെ സഹോദരന് രാഹുല്‍ കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: