ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന് ഫോര്‍ റീജനല്‍ കോ ഓപ്പറേഷന്) സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പങ്കെടുക്കാനുള്ള പാക് ക്ഷണം ഇന്ത്യ തള്ളി. പാക്കിസ്ഥാന് ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാത്ത സാഹചര്യത്തിലാണിത്.
2016ല്‍ ഇസ്ലാമാബാദില് നടക്കേണ്ട സമ്മേളനമാണിത്. അന്ന് ജമ്മു കശ്മീരിലെ ഉറിയില്‍ സൈനികത്താവളം ഭീകരര്‍ ആക്രമിച്ചതോടെ ഇന്ത്യ സമ്മേളനത്തില്‍ നിന്ന് പിന്മാറി. തൊട്ടുപിന്നാലെ ബംഗ്ലാദേശും ഭൂട്ടാനും അഫ്ഗാനിസ്ഥാനും പിന്മാറി. അതോടെ സമ്മേളനം മാറ്റിവച്ചു.
സിഖുകാര്‍ക്ക് പാക്കിസ്ഥാനില്‍ തീര്‍ഥാടനത്തിനു പോകാന്‍ അതിര്‍ത്തി വരെ ഇടനാഴി (കര്‍താര്‍പ്പൂര്‍ ഇടനാഴി) നിര്‍മിക്കാന്‍ കഴിഞ്ഞാഴ്ച ഇന്ത്യ തീരുമാനിച്ചിരുന്നു. പാക്കിസ്ഥാനും ഇടനാഴി പണിയുന്നുണ്ട്. പാക് നടപടികളില്‍ സന്തോഷമുണ്ട്. അതുകൊണ്ട് ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുമെന്ന് അര്‍ഥമില്ല. ഭീകരരെ തുടച്ചുനീക്കാന്‍ പാക്കിസ്ഥാന് നടപടിയെടുക്കാതെ അവരുമായി ഒരു തരത്തിലുള്ള ചര്‍ച്ചയുമില്ല, സുഷമ പറഞ്ഞു.
അതിനിടെ, ഇന്നലെ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇടനാഴിക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് തറക്കല്ലിട്ടു. കേന്ദ്രമന്ത്രിമാരായ ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഹര്‍ദീപ് സിങ്പുരി എന്നിവര്‍ പാക് ക്ഷണപ്രകാരം ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: