ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപക്കേസിലെ 88 പേരുടെ ശിക്ഷ ദല്‍ഹി ഹൈക്കോടതി ശരിവച്ചു. ദല്‍ഹി ത്രിലോക് പുരിയില്‍ നടന്ന അക്രമങ്ങള്‍ക്ക് നല്കിയ തടവു ശിക്ഷ ചോദ്യം ചെയ്ത് 88 പ്രതികളും 22 വര്‍ഷം മുന്‍പു നല്കിയ അപ്പീലുകളാണ് ദല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയത്.
ത്രിലോക്പുരിയില്‍ നിന്ന് അന്ന് 95 മൃതദേഹങ്ങള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ പ്രതികള്ക്കക്കെതിരെ കൊലക്കുറ്റം ചുമത്താത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കലാപക്കേസില്‍ 88 പേരെയും വിചാരണക്കോടതി 96 ആഗസ്ത് 27നാണ് ശിക്ഷിച്ചത്. മിക്കവര്‍ക്കും അഞ്ചും ആറും വര്‍ഷം തടവായിരുന്നു വിധിച്ചത്. തുടര്‍ന്ന് ഇവര്‍ അപ്പീല്‍ നല്കി. അപ്പീലില്‍ നടപടികള്‍ ഇഴയുകയായിരുന്നു. ഇതിനിടെ പ്രതികളില്‍ പലരും മരിച്ചു. ബാക്കിയുള്ളവര്‍ നാലാഴ്ചക്കുള്ളില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. സിഖ് വിരുദ്ധകലാപത്തില്‍ മഹിളാപ്പൂരില് രണ്ടു പേരെ കൊന്ന കേസില്‍ യശ്പാല്‍ സിങ്ങ്, നരേഷ് ഷെരാവത്ത് എന്നിവര്‍ക്ക് ഈ മാസം 14ന് വധശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: