ലഖ്നൗ: സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവും ആര്‍എസ്എസിന്റെ കടുത്ത വിമര്‍ശകനുമായിരുന്ന അമര്‍ സിങ്ങിന്റെ കോടികളുടെ പൂര്‍വികസ്വത്ത് സേവാഭാരതിക്ക്. ഉത്തര്‍പ്രദേശിലെ അസംഗഡിലുള്ള സ്വത്തിന്റെ ഒരു ഭാഗമാണ് അദ്ദേഹം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിച്ചത്.
ഇതിന് 15 കോടി രൂപ വില വരും. അസംഗഡിലെ തര്വാനിലുള്ള നാലു കോടി വരുന്ന തറവാട്ടു വീട്, പത്തു കോടിയിലേറെ വരുന്ന ഭൂമി എന്നിവയാണ് സേവാഭാരതിക്ക് സമര്‍പ്പിച്ചത്. ആര്‍എസ്എസ് വലിയ സംഘടനയാണ്. അവര്‍ക്ക് എന്തെങ്കിലും സംഭാവന നല്‍കേണ്ടതില്ല.
എന്നാല്‍, സമൂഹത്തെ സേവിക്കുന്നതിലുള്ള എന്റെ ചെറിയ ഒരു സംഭവനയാണിത്. അന്തരിച്ച എന്റെ അച്ഛന്റെ പേരില്‍ ഞാനിത് കൈമാറുന്നു, അദ്ദേഹം പറഞ്ഞു. അച്ഛന്റെ പേരില്‍ സേവന പ്രവര്‍ത്തനം തുടങ്ങാനാണ് സ്വത്തു കൈമാറിയത്.
2010ലാണ് അമര്‍ സിങ് സമാജ്വാദി പാര്‍ട്ടി വിട്ടത്. പിന്നെ 2016ല്‍ മടങ്ങിയെത്തിയെങ്കിലും അഖിലേഷ് യാദവ് പുറത്താക്കി. ഇപ്പോള്‍ സജീവ രാഷ്ട്രീയത്തിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: