തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്നിര്മ്മാണതിന് ലഭ്യമായ തുക പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഇതുവരെ കിട്ടിയത് 2683.18 കോടി രൂപയാണ്. എന്നാല്‍ 31,000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിലവില്‍ 706.74 കോടി രൂപകൂടി ലഭിച്ചാല്‍ മാത്രമേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
26718 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് 1357.78 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രം ഇതുവരെ 600 കോടി രൂപ നല്കി. പ്രളയം തകര്‍ത്ത കേരളത്തിന്റെ സമഗ്ര പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത്. ഇനിയും ദുരന്തം വന്നാല്‍ തകര്‍ന്നുപോകാത്ത തരത്തില്‍ ഭൂമി ശാസ്ത്രവും പാരിസ്ഥിതികവുമായ നിര്‍മ്മാണങ്ങള്‍ വേഗതയിലും കാര്യക്ഷമമായും നടപ്പിലാക്കും.
സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഹാക്കത്തോണുകള്‍ സംഘടിപ്പിക്കും. പുതിയ നിര്‍മ്മാണ മേഖലയില്‍ അറിവുള്ള പ്രവാസികളടക്കമുള്ളവരുടെ സഹായം തേടും. കേരള പുനര്‍നിര്‍മ്മാണത്തിനൊപ്പം വികസന പദ്ധതികളും നടപ്പിലാക്കും.
കൊച്ചിയുടെ സമഗ്രമായ വികസനം, മെട്രോ നഗരങ്ങളായ കോഴിക്കോട് തിരുവനന്തപുരം എന്നിവയുടെ പശ്ചാത്തല വികസനം, 14 ജില്ലകളിലും ഭാവി കേരളത്തെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികള്‍ എന്നിവ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: