തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കിയതോടെ വരുമാനനഷ്ടമുണ്ടാകുമെന്ന മുന്‍ വാദം വിഴുങ്ങി ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്ന് ഐസക്ക് നിയമസഭയില്‍ പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയ ശേഷം കേരളത്തിന് എസ്ജിഎസ്ടിയും ഐജിഎസ്ടിയും ഉള്‍പ്പെടെ 21,788 കോടി രൂപ ലഭിച്ചു. കോമ്പന്‍സേഷന്‍ ഇനത്തില്‍ ലഭിക്കേണ്ട തുകയും കൃത്യമായി കേന്ദ്രം നല്കുന്നു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2,361 കോടി രൂപ കൂടുതലായി ലഭിച്ചു. ജിഎസ്ടി കേരളത്തിന് തിരിച്ചടിയായെന്നും പുതിയ നികുതി സമ്പദായം ശരിയല്ലെന്നും നിരന്തരം പൊതുവേദികളില്‍ പറയുന്ന മന്ത്രിയാണ് തനിക്ക് തെറ്റിയെന്ന് നിയമസഭയില്‍ സമ്മതിച്ചത്.
സംസ്ഥാനത്തിന്റെ ശരാശരി പ്രതിമാസ റവന്യൂ വരവ് 6,668.25 കോടി രൂപയും പ്രതിമാസ ചെലവ് 9,707.28 കോടി രൂപയുമാണെന്നും മന്ത്രി പറഞ്ഞു. 2018 സെപ്റ്റംബര്‍ 30 വരെയുള്ള അക്കൗണ്ടന്റ് ജനറലിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരമാണിത്. കിഫ്ബി പുനഃസംഘടിപ്പിച്ച ശേഷം നാളിതുവരെ 5,258. 384 കോടി സമാഹരിച്ചു. പ്രവാസി ചിട്ടിവഴി 77,20,000 രൂപ സമാഹരിച്ചു.
കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് ചീഫ് ജനറല്‍ മാനേജരുടെ കത്ത് പ്രകാരം തത്വത്തില്‍ അംഗീകാരം ലഭിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: