ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകയും ബിജെപി ദേശീയ പരിശീലന വിഭാഗം അംഗം ആര്. ബാലശങ്കറിന്റെ ഭാര്യയുമായിരുന്ന ഡോ. മംഗളയുടെ സ്മരണാര്‍ത്ഥം രൂപീകരിച്ച ഡോ.മംഗളം സ്വാമിനാഥന് ഫൗണ്ടേഷന് ഉദ്ഘാടനം ചെയ്തു. ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പത്രപ്രവര്‍ത്തനം, ആരോഗ്യം, കല തുടങ്ങി വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് ഫൗണ്ടേഷന് ഒരു ലക്ഷം രൂപ വീതമുള്ള അവാര്‍ഡുകള്‍ നല്‍കും.
ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാഫിയയുടെ ഇരയായിരുന്നു ഡോ.മംഗളയെന്ന് ബാലശങ്കര്‍ പറഞ്ഞു. ഗുരുതര അസുഖമൊന്നും ഇല്ലാതെയാണ് ഭാര്യയെ ദല്‍ഹിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയില്ലായിരുന്നുവെങ്കില്‍ മംഗള ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നുവെന്ന് ബാലശങ്കര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തെ ഇത്തരം മോശം പ്രവണതകള്‍ പുറത്തുകൊണ്ടുവരുന്നവര്‍ക്ക് അവാര്‍ഡ് നല്‍കും.
പ്രസാര്‍ ഭാരതി ചെയര്മാന് എ.സൂര്യപ്രകാശ്, പാഞ്ചജന്യ മുന്‍ എഡിറ്റര്‍ തരുണ്‍ വിജയ്, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി. കെ. പത്മനാഭന്, ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് മെമ്പര്‍ സെക്രട്ടറി ഡോ.സച്ചിദാനന്ദ ജോഷി, ഡോ.മഹേഷ് ചന്ദ്ര ശര്‍മ്മ, രാംദാസ് പാണെ്ഡ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.മംഗളയുടെ 53ാം ജന്മദിനമായിരുന്നു ഇന്നലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: