സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറഞ്ഞുകൊണ്ടിരിക്കും. അതിനു ഘടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യും. അതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി. ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തുന്ന ഭക്തരെ തടയുന്നതില്‍ അഭിമാനം കൊള്ളുന്ന സര്‍ക്കാര്‍ എന്തുവിശ്വാസമാണാവോ സംരക്ഷിക്കുന്നത്? നഗ്നനായി തെരുവിലൂടെ നടന്നു വിഡ്ഢിവേഷം കെട്ടിയ രാജാവിനെയാണ് മുഖ്യമന്ത്രി അനുസ്മരിപ്പിക്കുന്നത്.
നിലയ്ക്കലില്‍ ഉണ്ടായിരുന്ന പര്‍ണ്ണശാല ബലമായി പൊളിക്കുകയും അയ്യപ്പന്റെ ചിത്രവും നിലവിളക്കും അടക്കം പോലീസ് ജീപ്പിലേക്ക് വലിച്ചെറിയുകയും ചെയ്തത് അവരാണ്. ആചാരം ലംഘിക്കാന്‍ വന്നവര്‍ക്ക് പോലീസ് യൂണിഫോമും, ഹെല്‍മെറ്റും നല്കി സന്നിധാനത്തേക്ക് ആനയിച്ചതു ഭക്തര്‍ മറക്കാനും പൊറുക്കാനും കാലമെടുക്കും. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാനാണ് മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമിച്ചത്. അതിന്റെ പിന്നാലെ, നിരപരാധിളായ നാലായിരത്തോളം പേര്‍ക്കെതിരെ കേസ്സെടുത്തതും തുടര്‍ന്ന് 144 പ്രഖ്യാപിച്ചതും.
ഇരുമുടിക്കെട്ടുമായി എത്തിയ ശശികലടീച്ചറെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തത് ആരുടെ വിശ്വാസം സംരക്ഷിക്കാനായിരുന്നു? കെ. സുരേന്ദ്രനെ നിലയ്ക്കലില്‍വച്ച് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് ശശികല ടീച്ചറെ മോചിപ്പിക്കേണ്ടിവന്നതിലുള്ള പ്രതികാരത്തിന്റെ ഭാഗമായിട്ടാണെന്ന് ചിന്തിച്ചാല്‍ തെറ്റുപറയാനാവില്ല. നടപ്പന്തലില്‍ വെള്ളമൊഴിക്കുക, പ്രതിഷേധിച്ചവരുടെ ഇരുമുടിക്കെട്ടുകള്‍ വലിച്ചെറിയുക, മര്‍ദ്ദിക്കുക യന്ത്രത്തോക്കുമായി സന്നിധാനത്ത് കമാന്‍ഡോകളെ വിന്യസിക്കുക, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുക ഇതൊക്കെ എന്തുതരം വിശ്വാസ സംരക്ഷണമാണാവോ.
-അഡ്വ. സതീഷ്, (ബിജെപി ആര്‍ട്ടിസാന്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: