പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ആരൊക്കെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുമെന്ന് അറിയാന്‍ അവസാന മത്സരം വരെ കാത്തിരിക്കണം.
ഇന്നലെ നടന്ന മത്സരങ്ങളില്‍ പിഎസ്ജിയും നാപ്പോളിയും വിജയിച്ചു. പിഎസ്ജി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂളിനെയും നാപ്പോളി 3-1ന് റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിനെയും തോല്‍പ്പിച്ചു. റെഡ് സ്റ്റാര്‍ നോക്കൗട്ടില്‍ കടക്കാതെ പുറത്തായെങ്കിലും മറ്റ് മൂന്നു ടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്താന്‍ സാധ്യതയുണ്ട്. 9 പോയിന്റുമായി നാപ്പോളിയാണ് ഗ്രൂപ്പില്‍ ഒന്നാമത്. എട്ട് പോയിന്റുമായി പിഎസ്ജി രണ്ടാമതും ആറ് പോയിന്റുമായി ലിവര്‍പൂള്‍ മൂന്നമതുമാണ്.
പിഎസ്ജിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് ലിവര്‍പൂള്‍ പുറത്തെടുത്തത്. പന്ത് കൂടുതല്‍ നിയന്ത്രണത്തില്‍ വച്ചത് അവരായിരുന്നെങ്കിലും ആദ്യം ഗോളടിച്ചത് പിഎസ്ജിയായിരുനു. 13-ാം മിനിറ്റില്‍ യുവാന്‍ ബെര്നറ്റിലൂടെയാണ് പിഎസ്ജി ലീഡ് നേടിയത്. പിന്നീട് 37-ാം മിനിറ്റില്‍ നെയ്മറിലൂടെ അവര്‍ ലീഡുയര്‍ത്തി. ആദ്യ പകുതി അവസാനിക്കും മുന്‍പ് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ജെയിംസ് മില്‍നറാണ് ലിവര്‍പൂളിനായി ഗോള്‍ മടക്കിയത്.
തോല്‍വിയോടെ ലിവര്‍പൂളിന്റെ നോക്കൗട്ട് സാധ്യതകള്‍ മങ്ങി. ഇതോടെ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ അവസാന മത്സരത്തില്‍ നാപ്പോളിയോട് അവര്‍ക്ക് രണ്ടു ഗോളിനെങ്കിലും വിജയിക്കണം.
മെര്‍ട്ടന്‍സിന്റെ ഇരട്ട ഗോള്‍ ബലത്തിലാണ് നാപ്പോളി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റെഡ് സ്റ്റാറിനെ പരാജയപ്പെടുത്തിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന നാപ്പോളിക്ക് കൂടുതല്‍ മികച്ച ജയം നിഷേധിച്ചത് എതിര് ഗോള്‍കീപ്പറാണ്. കളിയുടെ 11-ാം മിനിറ്റില്‍ ഹാംസിക്കിലൂടെയാണ് നാപ്പോളി ആദ്യ ഗോള്‍ നേടിയത്. പിന്നീട് 33, 52 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് ഡ്രയിസ് മെര്‍ട്ടന്‍സ് പട്ടിക തികച്ചു. 57-ാം മിനിറ്റില്‍ ബെന്‍ നബുഹാനെ റെഡ് സ്റ്റാറിന്റെ ആശ്വാസഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: