പത്തനംതിട്ട: ഇടതു സര്‍ക്കാരിന്റെ ഹിന്ദു വേട്ടയുടെ ആഴം വ്യക്തമാക്കി കെ.പി. ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പാരിതോഷികം. ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല കര്‍മസമിതി വര്‍ക്കിങ്ങ് ചെയര്‍പേഴ്സണുമായ ശശികല ടീച്ചറെ മരക്കൂട്ടത്ത് തടഞ്ഞ് അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും ക്യാഷ് റിവാര്‍ഡും. കേട്ട്കേഴ്വി പോലുമില്ലാത്ത നടപടിയാണ് സംസ്ഥാന പോലീസ് മേധാവിയുടെ അവാര്‍ഡ് പ്രഖ്യാപനം. കഴിഞ്ഞ 16ന് രാത്രിയാണ് ടീച്ചറെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21ന് ഇ3-168680/2018/ജഒഝ നമ്പര്‍ പ്രകാരം ഡിജിപി ലോക്നാഥ് ബഹ്റ ഇറക്കിയ ഉത്തരവിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്. പിടികിട്ടാപ്പുള്ളികളെയും ഭീകരപ്രവര്‍ത്തകരേയും കീഴടക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരം അവാര്‍ഡുകള്‍ നല്‍കാറുള്ളത്. എന്നാല്‍ ഒറ്റയ്ക്ക് ഇരുമുടിക്കെട്ടേന്തി ശരണം വിളിച്ച് മലകയറിയ ശശികല ടീച്ചറെ വന്‍പോലീസ് സംഘം തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൈന്ദവ നേതാക്കളെ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വനിതാ എസ്ഐമാരടക്കമുള്ള പത്ത് ഉദ്യോഗസ്ഥര്‍ക്കാണ് ഗുഡ് സര്‍വീസ് എന്‍ട്രിയും ക്യാഷ് റിവാര്‍ഡും നല്‍കുന്നത്. രണ്ട് പേര്‍ക്ക് 1,000 രൂപയും ബാക്കിയുള്ളവര്‍ക്ക് 500 രൂപയുമാണ് നല്‍കുന്നത്. സന്നിധാനത്ത് ശശികല ടീച്ചര്‍ അടക്കമുള്ളവരുടെ പേരില്‍ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ സേനയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പ് നിലനിന്നിരുന്നു. പ്രത്യേകിച്ചും വനിതാ പോലീസുകാര്‍ ഇത്തരം നടപടികളിലേക്ക് നിര്‍ബന്ധിക്കപ്പെടുകയായിരുന്നെന്നും അറിയുന്നു. ഇത്തരം സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ നീക്കം.
എലിസബത്ത് കെ.എ., രാധാമണി, അനില്‍കുമാരി വി., ഉമാദേവി, പ്രേമലത, സീത, സുശീല, അനില്‍കുമാരി കെ.എസ്, ത്രേസ്യ സോസ, സുശീല എന്നിവര്‍ക്കാണ് റിവാര്‍ഡു നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: