ബ്യൂണസ് ഐറിസ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദും കൂടിക്കാഴ്ച നടത്തി.
പതിമൂന്നാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയെ കുറിച്ച് ട്വിറ്ററില്‍ പങ്ക് വെച്ചിട്ടുണ്ട്. അര്‍ജന്റീനയിലെത്തിയ ഇരുനേതാക്കളും ബ്യൂണസ് ഐറീസിലെ പ്രസിഡന്റിന്റെ വസതിയില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്.
സാമ്പത്തിക, സാംസ്കാരിക, ഊര്‍ജ വികസന വിഷയങ്ങളില്‍ രാജ്യങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി സഖ്യത്തെ കുറിച്ചാണ് ഇരു ഭരണാധികാരികളും ചര്‍ച്ച നടത്തിയത്. കൂടാതെ, സാങ്കേതിക വിദ്യ, പുനരുപയോഗ ഊര്‍ജം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിലെ അധിക നിക്ഷേപ സമാഹരണത്തെ കുറിച്ചും ചര്‍ച്ച നടത്തി.
മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദുമായി സാമ്പത്തിക സാംസ്കാരിക ഊര്‍ജ കാര്യങ്ങളില്‍ ചര്‍ച്ച നടത്തിയെന്നും കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.കൂടാതെ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റേണിയോ ഗട്ടേഴ്സുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. രണ്ടു മാസത്തിനിടെ ഗട്ടേഴ്സുമായി മോദി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ആശങ്ക ഇരു നേതാക്കളും പങ്കുവെച്ചതായി ഔദ്യോഗിക വൃത്തം അറിയിച്ചു.
ജി 20 ഉച്ചകോടിക്കിടെ മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കും. ട്രംപും ആബെയും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായുള്ള ത്രിരാഷ്ട്ര ചര്‍ച്ചയായിരിക്കും ഇത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്പി0ഗ്, ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കല്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും.
നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നു വരെയാണ് മോദി ബ്യൂണസ് ഐറിസില്‍ ചെലവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: