കൊച്ചി : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. എസ്ഡിപിഐ പ്രവര്‍ത്തകരായ ആദില്‍ ബിന്‍ സലീം, ബിലാല്‍ സജി, ഫറൂഖ് അമാനി എന്നീ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
കേളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിമന്യു ജൂലൈയിലാണ് കൊല്ലപ്പെട്ടത്. ക്യാംപസ്സിനുള്ളിലേക്ക് ഒരുസംഘം അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നത് ചോദ്യം ചെയ്തപ്പോളാണ് ആക്രമണം ഉണ്ടായത്. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍ നിന്ന് പിടിച്ചു നിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: