മുംബൈ : ശമ്പളവുമായി ബന്ധപ്പെട്ട പ്രശനങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ജീവനക്കാരെ എത്യോപ്യയില്‍ ബന്ധികളാക്കി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കമ്പനിയിലെ ഏഴ് ഇന്ത്യക്കാരെ ശമ്പളം മുഴുവന്‍ ലഭിക്കാത്തതിനാല്‍ തദ്ദേശീയര്‍ തടഞ്ഞുവെച്ചിരിക്കുന്നതായാണ് പരാതി.
നീരജ് രഘുവാന്ശി, നാഗരാജു ബിഷ്ണു, സുഖ്വീന്ദര് സിങ്, ഖുറാം ഇമാം, ചൈതന്യ ഹരി, ഭാസ്കര്‍ റെഡ്ഡി, ഹരീഷ് ബണ്ഡി എന്നിവര്‍ കഴിഞ്ഞമാസം 24 മുതല്‍ ബന്ധികളാണെന്നാണ് റിപ്പോര്‍ട്ട്.
ഐഎല്‍ ആന്‍ഡ് എഫ്എസിന്റെ സംയുക്ത സംരംഭമായ ട്രാന്‍സ്പോര്‍ട് നെറ്റ് വര്‍ക് കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. തങ്ങളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി, വിദേശകാര്യമന്ത്രി എന്നിവര്‍ക്ക് ട്വിറ്ററിലൂടെ ഇവര്‍ സന്ദേശം അയച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: