കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐക്കാര്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. വേളം പുത്തലത്തെ യൂത്ത്ലീഗ് പ്രവര്ത്തകന് പുത്തലത്ത് നസീറുദ്ദീന്‍ (22)നെ കൊലപ്പെടുത്തിയ കേസിലാണ് എസ്ഡിപിഐക്കാരായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവരെ കോഴിക്കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കല് ഒരു വര്‍ഷം കൂടി ശിക്ഷയനുഭവിക്കേണ്ടിവരും. ബാക്കിയുള്ള അഞ്ച് പ്രതികളെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. 2016 ജൂലൈ 15ന് രാത്രി ഏഴിനാണ് എസ്ഡിപിഐക്കാര് നസീറുദ്ദീനെ കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ 37 സാക്ഷികളെ വിസ്തരിച്ചു.
നസിറുദ്ദീനും ബന്ധുവായ അബ്ദുള്‍ റൗഫും ബൈക്കില്‍ സഞ്ചരിക്കവെ ബുള്ളറ്റിലെത്തിയ പ്രതികള്‍ ഇരുവരെയും തടഞ്ഞു നിര്‍ത്തുകയും നസീറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: