ന്യൂദല്‍ഹി : ജെയ്ഷ ഇ മുഹമ്മദ് ഭീകരരെന്ന് സംശയിച്ച് ദല്‍ഹി പോലീസ് പുറവിട്ട ചിത്രത്തിലെ രണ്ടു പേര് പാക് വിദ്യാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ കാണുന്നവര്‍ വിദ്യാര്‍ത്ഥികളാണെന്നും ഇരുവരും ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലെന്നും പാക്കിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ദല്‍ഹി പോലീസ് പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചു.
ജെഇഎം ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി നവംബര്‍ 20ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതോടൊപ്പം ഭീകരരെന്ന് സംശയിച്ചാണ് ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടത്.
നദീം,തയ്യബ് എന്ന് പേരുള്ള യുവാക്കള്‍ പാക്കിസ്ഥാന്റെ പരമ്പരാഗതമായ വേഷമായ കുര്‍ത്തയും തലപ്പാവും ധരിച്ച് ഒരു മൈല്‍ക്കുറ്റിയില്‍ ചാരി നില്‍ക്കുന്നതാണ് ചിത്രം. ഈ മൈല്‍ക്കുറ്റിയില്‍ ദല്‍ഹി 360 കിലോമീറ്റര്‍, ഫെറോസ്പൂര്‍ 9 കിലോമീറ്റര്‍ എന്ന് എഴുതിയിയിരുന്നു. എന്നാല്‍ പഞ്ചാബിലെ ഫിറോസ്പൂരാണിതെന്നപോലീസ് തെറ്റിദ്ധരിച്ചതാണ് ഇതിന് കാരണം. തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശ്ശനമാക്കിയിരുന്നു. ജാമിയ ഇംദാദിയ സെമിനാരി മുഫ്തി സെയ്ദ് അവിടുത്തെ വിദ്യാര്‍ത്ഥികളാണ് നദീമും, തയ്യിബുമെന്നും, ഇരുവരും ഇതുവരെ ഇന്ത്യയില്‍ വന്നിട്ടില്ലെന്നും പ്രാദേശിക മാധ്യമമായ ഡൗണിലൂടേയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: