തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പിന്നോട്ടില്ലെന്നും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍.
പിണറായി വിജയന്റേത് അവസാന ഇടത്പക്ഷ സര്‍ക്കാരാണ്. ഇത് പിണറായി വിജയന് അറിയാമെന്നും അതിനാലാണ് ഇത്തരത്തില്‍ ശബരിമലയോടും ഭക്തരോടും പ്രവര്‍ത്തിക്കുന്നതെന്നും ടീച്ചര്‍ വ്യക്തമാക്കി.
അതേസമയം, സുപ്രീംകോടതി വിധി വന്നപ്പോള്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് സര്‍ക്കാരിന് ചര്‍ച്ച നടത്താമായിരുന്നുവെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. സര്‍ക്കാരിന് ഹൈക്കോടതിയെ വിലയില്ലെന്നും ഹൈക്കോടതിക്ക് സര്‍ക്കാരിനെ വിശ്വാസമില്ലെന്നും സ്വാമി ചിദാനന്ദപുരി വ്യക്തമാക്കി.
ശബരിമലയെയും ആചാരങ്ങളെയും സംരക്ഷിക്കുക, അയ്യപ്പഭക്തരോടുള്ള പോലീസ് വേട്ടയ്ക്കും സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനുമെതിരെയാണ് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്പില് ധര്‍ണ്ണ സംഘടിപ്പിച്ചത്.
ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യം ലഭിച്ച അയ്യപ്പ ഭക്തര്‍ക്ക് ചടങ്ങില്‍ സ്വീകരണവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: