വിഷ്ണുവിനോദ്
തിരുവനന്തപുരം: ക്യപ്റ്റന്‍ സച്ചിന് ബേബിയുടെയും വിഷ്ണുവിനോദിന്റെയും തകര്‍പ്പന്‍ സെഞ്ചുറിക്കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ ഇന്നിങ്സ് തോല്‍വിയില്‍ നിന്ന് കേരളം കരകയറി. ഒന്നാം ഇന്നിങ്ങ്സില്‍ 265 റണ്‍സിന്റെ ലീഡ് വഴങ്ങുകയും രണ്ടാം ഇന്നിങ്സില്‍ നാലിന് എട്ട് റണ്‍സ് എന്ന നിലയിലും തകര്‍ന്നടിഞ്ഞ കേരളം മൂന്നാം ദിനമായ ഇന്നലെ കളിനിര്‍ത്തുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെന്ന നിലയില്‍. രണ്ട് വിക്കറ്റ് കയ്യിലിരിക്കെ കേരളത്തിന് ഇപ്പോള്‍ 125 റണ്‍സിന്റെ ലീഡുണ്ട്.
രഞ്ജിയിലെ കന്നി സെഞ്ചുറി നേടിയ വിഷ്ണു വിനോദ് 155 റണ്‍സോടെയും ബേസില്‍ തമ്പി 30 റണ്‍സോടെയും ക്രീസിലുണ്ട്. സച്ചിന് 143 റണ്‍സെടുത്തു പുറത്തായി. 211 പന്തില്‍ 14 ബൗണ്ടറിയും മൂന്നു സിക്സും സഹിതമാണ് സച്ചിന് 143 റണ്‍സെടുത്തത്. ഇതുവരെ 226 പന്തുകള്‍ നേരിട്ട വിഷ്ണു, 18 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് 155 റണ്‍സെടുത്തത്. ബേസില്‍ തമ്പി 49 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 30 റണ്‍സെടുത്തു.
സച്ചിന് ബേബി
നാലിന് 38 എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളത്തിന് 100 റണ്‍സായപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. സ്കോര്‍ 80-ല്‍ എത്തിയപ്പോള്‍ 26 റണ്‍സെടുത്ത വി.എ. ജഗദീഷും സ്കോര്‍ 100-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത സഞ്ജു സാംസണും പുറത്തായി. സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. സച്ചിനും ജഗദീഷും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ജഗദീഷ് മടങ്ങിയതോടെ കേരളം ഇന്നിങ്ങ്സ് തോല്‍വി ഏറ്റുവാങ്ങുമെന്ന് ഉറപ്പിച്ചു. എന്നാല്‍ അവിടുന്നങ്ങോട്ട് കളി മാറി. ഏഴാം വിക്കറ്റില്‍ സച്ചിന് ബേബിക്കൊപ്പം വിഷ്ണു വിനോദ് ചേര്‍ന്നതോടെ മധ്യപ്രദേശ് ബൗളര്‍മാരുടെ പിടിയയഞ്ഞു. ഈ സഖ്യം കൂട്ടിച്ചേര്‍ത്ത 199 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് കേരളെത്ത തിരിച്ചെത്തിച്ചത്. കേരളത്തിന് ലീഡ് നേടിക്കൊടുത്തശേഷമാണ് ഇൗ കൂട്ടുകെട്ട് പിരിഞ്ഞത്. സ്കോര്‍ബോര്‍ഡില്‍ 299 റണ്‍സ് എത്തിയപ്പോള്‍ ജെയ്നിന്റെ പന്തില്‍ കാര്‍ത്തിയേ പിടികൂടി. പിന്നീടെത്തിയ അക്ഷയ് ഒരു റണ്‍സെടുത്ത് മടങ്ങിയെങ്കിലും കേരള സ്കോര്‍ അപ്പോള്‍ 320 റണ്‍സിലെത്തിയിരുന്നു. ഇതോടെ ശേഷിച്ച രണ്ടു വിക്കറ്റു കൂടി വീഴ്ത്തി മൂന്നാം ദിനം തന്നെ കേരളത്തെ ചുരുട്ടിക്കെട്ടാമെന്ന് മധ്യപ്രദേശ് സ്വപ്നം കണ്ടെങ്കിലും വിഷ്ണു വിനോദും ബേസില്‍ തമ്പിയും തരിമ്പും വിട്ടുകൊടുത്തില്ല. സച്ചിന് നല്കിയ ആത്മവിശ്വാസത്തിന്റെ കരുത്തില്‍ മധ്യപ്രദേശ് ബൗളര്‍മാര്‍ക്കെതിരെ ഇരുവരും തകര്‍ത്തടിച്ചു കളിച്ചു. പിരിയാത്ത ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒപ്പം തോല്‍വിയുടെ വക്കില്‍ നിന്ന് കേരളത്തെ വിജയപ്രതീക്ഷകളിലേക്കു നയിക്കുകയും ചെയ്തു. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കെ പരമാവധി റണ്‍സിന്റെ ലീഡു നേടി മധ്യപ്രദേശിനെ എറിഞ്ഞുവീഴ്ത്താനാകും കേരളത്തിന്റെ ശ്രമം. മധ്യപ്രദേശിന് വേണ്ടി കുല്‍ദീപ് സെന്‍ മൂന്നും ആവേശ് ഖാന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: