ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ കഷ്ടിച്ച് ജയിച്ചു. അയര്‍ലന്‍ഡ് കനത്ത വെല്ലുവിളി ഉയര്‍ത്തിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടെത്തിയ ഓസ്ട്രേലിയ വിജയം നേടിയത്.
കളിയുടെ 11-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ബ്ലെയ്ക്ക് ഗോവേഴ്സ് ഓസ്ട്രേലിയക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ രണ്ട് മിനിറ്റിനുശേഷം ഷെയ്ന് അയര്‍ലന്‍ഡിന്റെ സമനില ഗോള്‍ നേടി. ഇടവേളയ്ക്കു പിരിയുമ്പോള്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചു. പിന്നീട് മൂന്നാം ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയ ലീഡ് നേടി. 34-ാം മിനിറ്റില്‍ ടിം ബ്രാന്‍ഡാണ് ലക്ഷ്യം കണ്ടത്. അതിനുശേഷം സമനിലക്കായി അയര്‍ലന്‍ഡ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഓസ്ട്രേലിയന്‍ പ്രതിരോധം ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു.
ഇന്ന് നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് മലേഷ്യയെയും ജര്‍മനി പാക്കിസ്ഥാനെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: