സന്നിധാനം: ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിടങ്ങളില്‍ 19 ദിവസമായി നിലനില്‍ക്കുന്ന നിരോധനാജ്ഞ ഡിസംബര്‍ നാലുവരെ നീട്ടി ജില്ലാ കളക്ടറുടെ ഉത്തരവ്. ഈ മാസം 15ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ആദ്യം 22 വരെയും പിന്നീട് 26 വരെയും ഒടുവില്‍ നവംബര്‍ 30വരെയും നീട്ടി. അത് ഇന്നലെ രാത്രി അവസാനിച്ചിരുന്നു. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടത്. ഒറ്റയ്ക്കോ കൂട്ടമായോ ദര്‍ശനം നടത്തുന്നതിനോ ശരണം വിളിക്കുന്നതിനോ യാതൊരു തടസ്സവുമില്ലെന്നും നിരോധനാജ്ഞ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സന്നിധാനം എഡിഎം പ്രേംകുമാറിന്റെയും പോലീസിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി. സംഘംചേര്‍ന്നുള്ള നാമജപങ്ങളെ പ്രതിഷേധ സമരമായാണ് എഡിഎം പ്രേംകുമാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുവരെ 93 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 26ന് ബിജെപി നേതാവ് രാജഗോപാലിനെ അറസ്റ്റ് ചെയ്തു. 27, 28, 29 തീയതികളില്‍ നൂറ്റമ്പതോളം പേര് പ്രതിഷേധ നാമ ജപം നടത്തിയെന്നും എഡിഎം റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ആക്ടിന്റെ 83(2) പ്രകാരം സ്പെഷ്യല്‍ സെക്യൂരിറ്റി മേഖലയായി ശബരിമലയെ പ്രഖ്യാപിക്കുന്നതു വരെ ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ വേണമെന്നാണ് എഡിഎം റിപ്പോര്‍ട്ട് ചെയ്തത്.
നിരോധനാജ്ഞയുടെ പേരില്‍ ഭക്തരെ നടപ്പന്തലില്‍ വിരിവയ്ക്കാനോ ആറ് മണിക്കൂറില്‍ കൂടുതല്‍ തങ്ങാനോ ഇപ്പോഴും അനുവദിക്കുന്നില്ല.
നിരോധനാജ്ഞ കാരണം നടതുറന്ന് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിലൊന്ന് ഭക്തര്‍ മാത്രമാണ് എത്തുന്നത്. ഇത് ദേവസ്വംബോര്‍ഡിന്റെ വരുമാനത്തെ പൂര്‍ണമായും തകര്‍ത്തു. 25 കോടിയുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: