പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ കുറഞ്ഞതിനാല്‍ ലോട്ടറി വില്പനയും കുറഞ്ഞുവെന്ന് ജനം ടിവിയുടെ ഒരു പരിപാടിയില്‍ പറഞ്ഞ ലോട്ടറി വില്പനക്കാരന് ഊരുവിലക്ക്. പത്തനംതിട്ട സ്വദേശി സുധീറാണ് ഇതിന് ഇരയായത്. അസോസിയേഷന്റെ അംഗീകാരമുള്ളയാളാണ് സുധീര്‍. ഭക്തര്‍ കുറഞ്ഞതിനാല്‍ കച്ചവടവും കുറഞ്ഞുവെന്നു തുറന്നുപറഞ്ഞതാണ് ഞാന്‍ ചെയ്ത കുറ്റം, സുധീര്‍ ജന്മഭൂമിയോട് പറഞ്ഞു.
നിലയ്ക്കലിലും പരിസരത്തുമായി സാധാരണ മുന്നോറോളം ടിക്കറ്റ് വിറ്റിരുന്നതാണ്. ഭാര്യയേയും പഠിക്കുന്ന രണ്ട് പെണ്മക്കളേയും വൃദ്ധരായ മാതാപിതാക്കളെയും പോറ്റാന്‍ ഏക മാര്‍ഗം ലോട്ടറിക്കച്ചവടമാണ്. പ്ലസ് ടു വരെ പഠിച്ച സുധീര്‍ പലതൊഴിലും നോക്കിയിട്ടുണ്ട്.
സന്നിധാനത്തെ അന്തരീക്ഷം മോശമായതോടെ നിലക്കലില്‍ ടിക്കറ്റ് ചെലവില്ലാതായി. അതോടെ പത്തനംതിട്ടയിലേക്കു തിരിച്ചു. ബസ് സ്റ്റാന്‍ഡിനടുത്ത് കച്ചവടം ചെയ്ത തന്നെ സിപിഎമ്മുകാര്‍ മര്‍ദിച്ചു. കസേര വലിച്ചെറിഞ്ഞു. ഉണ്ടായിരുന്ന ടിക്കറ്റും അവര്‍ നശിപ്പിച്ചു. മേലില്‍ ഇവിടെ കാണരുതെന്നും വിലക്കി. സിപിഐ പ്രവര്‍ത്തകനായ സുധീര്‍ എസ്പിക്ക് പരാതിനല്കിയെങ്കിലും നടപടിയൊന്നും നിയമപാലകര്‍ കൈക്കൊണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: