തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കായി വിട്ടുകൊടുക്കുന്നതുവരെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക അര്‍പ്പിക്കരുതെന്ന് ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്സണ്‍ കെ.പി ശശികല ടീച്ചര്‍. പ്രതിഷേധ ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശശികല ടീച്ചര്‍.
ഭണ്ഡാരം കാലിയായെന്നു പറഞ്ഞ് കരയുകയാണ് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും. ഭണ്ഡാരം നിറയ്ക്കാമെന്നൊന്നും ഭക്തജനങ്ങള്‍ കരാറെടുത്തിട്ടില്ല. ശബരിമലയുടെ ലാഭനഷ്ട കണക്കുകള്‍ പറയുന്ന സര്‍ക്കാര്‍ ശബരിമലയെ വ്യവസായ സ്ഥാപനമായാണോ കാണുന്നതെന്നും ശശികല ടീച്ചര്‍ ചോദിച്ചു.
ദേവസ്വം മന്ത്രിയായിട്ടാണ് കടകംപള്ളി സുരേന്ദ്രന് ശബരിമലയില്‍ പോകുന്നതെങ്കില്‍ ശബരിമല കര്‍മസമിതി വര്‍ക്കിംഗ് ചെയര്‍പേഴ്സനായി എനിയ്ക്കും പോകാം. ഓരോ രാജ്യത്തും എത്ര മലയാളികളുണ്ടെന്നറിയാത്ത സര്‍ക്കാരാണ് ശബരിമലയില്‍ പോകുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്.
അവാര്‍ഡ് നല്കുമെങ്കില് ഇനിയും പോകും
ശബരിമലയിലെ ദുരിതങ്ങള്‍ക്കിടയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു പണിയെടുക്കുന്ന പാവപ്പെട്ട പോലീസുകാര്‍ക്ക് ഡിജിപി ഇനിയും ഗുഡ് സര്‍വീസ് എന്‍ട്രി നല്കുമെങ്കില് വീണ്ടും ശബരിമലയ്ക്കു പോകുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: