ബ്യൂണസ് അയേഴ്സ്: ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ പരിപാടിയില്‍ സംബന്ധിച്ചു. അര്‍ജന്റീനയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കുന്നത് അവിടെയുള്ള പ്രവാസി ഭാരീയരാണെന്ന് അദ്ദേഹം പറഞ്ഞു. ബന്ധം മെച്ചപ്പെടുത്താനും പുതിയ തലങ്ങൡ എത്തിക്കാനും അദ്ദേഹം അവരുടെ സഹായം അഭ്യര്‍ഥിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ എണ്ണമറ്റ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മോദി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസുമായി കൂടിക്കാഴ്ച നടത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദുമായും മോദി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യക്ക് കൂടുതലായി വേണ്ട എണ്ണ നല്‍കാമെന്ന് സൗദി അറേബ്യ വാഗ്ദാനം ചെയ്തു. സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യ സുരക്ഷ എന്നിവടയക്കമുള്ള മേഖലകളില്‍ സൗദിയുടെ ഇന്ത്യയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. യുഎസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങ് തുടങ്ങിവയരുമായും മോദി കൂടിക്കാഴ്ച നടത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: