ന്യൂദല്‍ഹി: കഴിഞ്ഞ ഒന്‍പതു ദിവസം കൊണ്ട് ജമ്മു കശ്മീരില്‍ നടന്നത് ഒന്‍പത് ഏറ്റുമുട്ടലുകള്‍. അവയില്‍ കൊല്ലപ്പെട്ടത് 28 ഭീകരര്‍.
നവംബറില്‍ മാത്രം സൈന്യം വകവരുത്തിയത് മുപ്പത്തിയേഴു ഭീകരരെയാണ്. ഈ വര്‍ഷം ഇതുവരെ മൊത്തം കൊന്നൊടുക്കിയത് 227 ഭീകരരെയും. ജമ്മു കശ്മീരിന്റെ മണ്ണില്‍ നിന്ന് ഭീകരത തുടച്ചു നീക്കിയിട്ടേയുള്ളുവെന്ന ശക്തമായ നിലപാടിലാണ് മോദി സര്‍ക്കാര്‍. സുരക്ഷാ സേനയ്ക്ക് വലിയ വിജയങ്ങളുടെ സമയമാണിത്.
ഭീകരത വേരുറച്ച തെക്കന്‍ കശ്മീരിലാണ് ഭീകരവേട്ട കൂടുതലും നടന്നത്, കൊല്ലപ്പെട്ടത് 28 പേര്. ഏറ്റവും അധികം ഭീകരശല്യമുള്ള ഷോപ്പിയാനില്‍ പതിമൂന്ന് ഭീകരരെയാണ് സൈന്യം ഈ മാസം വധിച്ചത്.
ഈ മാസം കൊല്ലപ്പെട്ടവരില്‍ ഒന്‍പതു പേര് ഭീകരസംഘടനകളുടെ കമാന്‍ഡര്‍മാരാണ്. സജ്ജദ് ബുഖാരിയെ മാധ്യമപ്രവര്‍ത്തകനെ വധിച്ച ഭീകരനും കൊല്ലപ്പെട്ടവരില്‍ പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: