തൃശൂര്‍: സിപിഎം സഹയാത്രികയും കേരളവര്‍മകോളേജ് അധ്യാപികയുമായ ദീപാ നിഷാന്ത് കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് വിവാദമായി. സാമൂഹ്യ മാധ്യമങ്ങളില്‍ ദീപക്കെതിരെ പരഹാസവുമായി ആയിരങ്ങളാണ് ഇറങ്ങിയത്.
എസ.് കലേഷ് 2011ല്‍ പ്രസിദ്ധീകരിച്ച കവിത അല്ലറചില്ലറ വ്യത്യാസങ്ങള്‍ വരുത്തി ദീപ സ്വന്തം പേരില്‍ പുന:പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. കഴിഞ്ഞദിവസം കലേഷ് തന്നെയാണ് തെളിവുകള്‍ നിരത്തി ഇക്കാര്യം വ്യക്തമാക്കിയത്.
2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത കലേഷ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയിരുന്നു. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് സി. എസ്. വെങ്കിടേശ്വരന് കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകരിച്ചു. 2015-ല്‍ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തില്‍ ആ കവിത ഉള്
പ്പെട്ടു.
അതേ കവിത അങ്ങനെയിരിക്കെ എന്ന പേരില്‍ ദീപനിശാന്ത് ഇടത് അധ്യാപക യൂണിയനായ എ.കെ.പി. സി.ടി.എ യുടെ മാഗസിനില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ദീപയുടെ ചിത്രം സഹിതമാണ് മാഗസിനില്‍ കവിത പ്രസിദ്ധീകരിച്ചിട്ടുള്ളത്. മിക്ക വരികളും അതേപടിയും, ചിലയിടത്ത് വെട്ടിമുറിച്ച് വികലമാക്കിയുമാണ് ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദീപയുടെ പേരില്‍ കവിത പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് ചില സുഹൃത്തുക്കള്‍ അയച്ചു നല്‍കിതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതെന്ന് കലേഷ് പറഞ്ഞു.
സംഭവത്തില്‍ തൃപ്തികരമായ വിശദീകരണം നല്കാന് ദീപ നിശാന്തിനായില്ല. ആദ്യം താനെഴുതിയ കവിത തന്നെയാണെന്ന് അവകാശപ്പെട്ട ദീപ പിന്നീട് മറ്റൊരാള്‍ എഴുതി തന്റെ പേരില്‍ പ്രസിദ്ധീകരിച്ചതാണെന്ന് പറഞ്ഞു.
സംഘപരിവാറിനും നരേന്ദ്രമോദിക്കുമെതിരെ നിരന്തരം സാമൂഹ്യമാധ്യമങ്ങളില്‍ വിവാദം സൃഷ്ടിക്കുന്നുയാളാണ് ദീപ നിശാന്ത്.
കേരളവര്‍മ്മ കോളേജ് അധ്യാപികയായുള്ള ദീപ നിശാന്തിന്റെ നിയമനവും നേരത്തെ വിവാദമായിരുന്നു. റാങ്ക് ലിസ്റ്റില്‍ ഏറെ പിന്നിലായിരുന്ന ദീപക്ക് നിയമനം നല്‍കിയതിനെതിരെ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു.
കവിതമോഷണം സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ദീപയെ പരിഹസിച്ച് ട്രോള്‍ മഴയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: