ന്യൂദല്‍ഹി: രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച വിമാനങ്ങള്‍ക്കും ഹെലിക്കോപ്റ്ററുകള്‍ക്കും ഇന്ധന ചിലവിലേക്ക് സംസ്ഥാന സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളം. ചില മാധ്യമങ്ങളെ ഉപയോഗിച്ച് കേന്ദ്രത്തിനെതിരെ തുടര്‍ച്ചയായ കള്ളപ്രചാരണം നടത്തുന്ന മുഖ്യമന്ത്രി, വിമാന ഇന്ധനവില ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തുന്ന പതിവ് പ്രക്രിയയെ കേന്ദ്രസര്‍ക്കാരിനെതിരെ ചിത്രീകരിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള ദേശീയ ദുരന്ത നിവാരണ ഫണ്ടിലെ 70 ശതമാനം തുക കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ്. അതാത് സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രക്രിയകള്‍ക്കായി ചിലവാകുന്ന തുക ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്രം അനുവദിക്കുന്ന തുകയിലേക്കാണ് കണക്കില്‍ പെടുത്തുക.
വിമാന ഇന്ധനം, അധികറേഷന്‍ എന്നിവയുടെ തുക ഇത്തരത്തിലാണ് സാധാരണ ഗതിയില്‍ കണക്കില്‍ പെടുത്തുക. ഇതിന്റെ ഭാരം ഒരുതരത്തിലും സംസ്ഥാന സര്‍ക്കാരിന് മേല്‍ വരാറില്ല താനും. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനോട് ഇത്തരം സേവനങ്ങള്‍ക്കെല്ലാം കേന്ദ്രം പണം ആവശ്യപ്പെടുകയാണെന്ന വ്യാജ പ്രചാരണമാണ് മുഖ്യമന്ത്രി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: