കോഴിക്കോട്: കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം അനുവദിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഏഴ്) ആണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.
കേന്ദ്ര ബജറ്റിലെ കേരള അവഗണനയില്‍ പ്രതിഷേധിച്ച് 2013ല്‍ കോഴിക്കോട്ട് ട്രെയിന്‍ തടഞ്ഞ കേസിലും 2016ല്‍ കോഴിക്കോട് നഗരത്തില്‍ അനുമതിയില്ലാതെ പ്രതിഷേധപ്രകടനം നടത്തിയ കേസിലുമാണ് ജാമ്യം അനുവദിച്ചത്. സ്വന്തം പേരിലും രണ്ടുപേരുടെ ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.
രണ്ടാമത്തെ കേസില്‍ സമന്‍സ് ലഭിച്ചിട്ടില്ലെന്നും സമന്‍സ് സ്വീകരിച്ചതായി പോലീസ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു. ജാമ്യഹര്‍ജി പരിഗണിക്കേണ്ട ജെഎഫ്സിഎം കോടതി (ഒന്ന്) മജിസ്ട്രേറ്റ് അവധിയായതിനാല്‍ വാദം കേള്‍ക്കല്‍ ജെഎഫ്സിഎം (ഏഴ്) കോടതിയിലേക്ക് മാറ്റുകയായിരുന്നു. കെ. സുരേന്ദ്രന് വേണ്ടി അഡ്വ. ടി. അരുണ്‍ ജോഷി ഹാജരായി.
ബിജെപി സംസ്ഥാനപ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന് പിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് ചേറ്റൂര്‍ ബാലകൃഷ്ണന്, സംസ്ഥാന സെക്രട്ടറി അഡ്വ. വി.കെ. സജീവന്, ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന്, പി. രഘുനാഥ്, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാ സദാനന്ദന്, പി. രമണീഭായ് തുടങ്ങിയവരും കോടതി പരിസരത്ത് എത്തിയിരുന്നു. വി. മുരളീധരന് എംപി രാവിലെ ജയിലിലെത്തി കെ. സുരേന്ദ്രനെ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: