തൃശൂര്‍: കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച് വിവാദത്തിലായ സിപിഎം സഹയാത്രികയും കേരള വര്‍മ്മ കോളേജ് അധ്യാപികയുമായ ദീപാ നിഷാന്ത് യുവകവി എസ് കലേഷിനോട് ക്ഷമ ചോദിച്ചു. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലയ്ക്കും അധ്യാപിക എന്ന നിലയ്ക്കും മറ്റാരേക്കാളും തനിക്കു മനസിലാവുമെന്നും ഇക്കാര്യത്തില്‍ താന്‍ ക്ഷമചോദിക്കുന്നുവെന്നും ദീപ പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു ക്ഷമാപണം. കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോള്‍ തനിക്കുണ്ടെന്നും ആ കവിത കലേഷിന്േറതല്ല എന്ന് ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ആ ബോധ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എസ് കലേഷ് 2011ല്‍ പ്രസിദ്ധീകരിച്ച കവിത അല്ലറചില്ലറ വ്യത്യാസങ്ങള്‍ വരുത്തി ദീപ സ്വന്തം പേരില്‍ പുന:പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. കഴിഞ്ഞദിവസം കലേഷ് തന്നെയാണ് തെളിവുകള്‍ നിരത്തി ഇക്കാര്യം വ്യക്തമാക്കിയത്.
2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത കലേഷ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയിരുന്നു. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് സി. എസ്. വെങ്കിടേശ്വരന് കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകരിച്ചു. 2015-ല്‍ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തില്‍ ആ കവിത ഉള്‍പ്പെട്ടു.
അതേ കവിത അങ്ങനെയിരിക്കെ എന്ന പേരില്‍ ദീപനിശാന്ത് ഇടത് അധ്യാപക യൂണിയനായ എ.കെ.പി. സി.ടി.എ യുടെ മാഗസിനില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ദീപയുടെ ചിത്രം സഹിതമാണ് മാഗസിനില്‍ കവിത പ്രസിദ്ധീകരിച്ചിട്ടുള്ളത്. മിക്ക വരികളും അതേപടിയും, ചിലയിടത്ത് വെട്ടിമുറിച്ച് വികലമാക്കിയുമാണ് ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദീപയുടെ പേരില്‍ കവിത പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് ചില സുഹൃത്തുക്കള്‍ അയച്ചു നല്‍കിതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതെന്ന് കലേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: