തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എതിരെ പ്രതിപക്ഷം കോടതിയിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കും.
മുഖ്യമന്ത്രി പിണറായി വിജയനെയും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് ഹര്‍ജി നല്‍കുക. വിജിലന്‍സ് കോടതിക്ക് നേരിട്ട് കേസെടുക്കുന്നതില്‍ പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടും.
അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ വിജിലന്‍സ് കേസ് എടുക്കുന്നതിന് മുമ്പ് പ്രോസിക്യൂഷന് അനുമതി സര്‍ക്കാരില്‍ നിന്ന് ലഭിക്കണം. ഇതേതുടര്‍ന്ന് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ കേസെടുക്കാന്‍ അനുമതി തേടി ഗവര്‍ണറെ പ്രതിപക്ഷ നേതാവ് സമീപിച്ചിരുന്നു. എന്നാല്‍, ആവശ്യം ഗവര്‍ണര്‍ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: