ന്യൂദല്‍ഹി : നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് നടന് ദീലിപ് സുപ്രീംകോടതിയില്‍. ദൃശ്യങ്ങള്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അത് തള്ളി. ഇതിനെ തുടര്‍ന്ന് തെളിവ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം കേസിലെ നിര്‍ണ്ണായക തെളിവണ് ദൃശ്യങ്ങളെന്നും പ്രതിയാക്കപ്പെട്ടതിനാല്‍ ഇത് നല്കാന് സാധിക്കില്ലെന്നുമാണ് ഹൈക്കോടതി അറിയിച്ചത്. ദൃശ്യങ്ങള്‍ കൈമാറിയാല്‍ നടിയുടെ സ്വകാര്യതയുടെ ലംഘനമാണെന്നും പ്രോസിക്യൂഷന് ഹെക്കോടതിയില്‍ അറിയിച്ചിരുന്നു.
എന്നാല്‍ തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കാനായി ദൃശ്യങ്ങളില്‍ എഡിറ്റ് നടന്നിട്ടുണ്ടെന്നും നിരപരാധിത്വം തെളിയിക്കുന്നതിനായി ഇത് നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. അതേസമയം ദിലീപും അഭിഭാഷകനും ഹൈക്കോടതിയില്‍ വെച്ച് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്.
മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകിയാണ് ദിലീപിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവുന്നത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: