കോഴിക്കോട് : കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴിയില്‍ തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശബരിമലയില്‍ തെറ്റുപറ്റി എന്നു പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. സെക്രട്ടറിയറ്റിന് മുന്നില്‍ 3ന് നിരാഹാരം തുടങ്ങും. അയ്യപ്പഭക്തരെ ക്രിമിനലുകളെ പോലെ വേട്ടയാടുകയാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കും.
നിലയ്ക്കലിലെ നിരോധനാജ്ഞ ലംഘിക്കും. സുരേന്ദ്രനെതിരെ പ്രൊസിക്യൂഷന് കോടതിയില്‍ ഒന്നും പറയാനില്ലാതായി. ഫേസ്ബുക്ക് പോസ്റ്റ് മാത്രമാണ് ഹാജരാക്കിയത്. സുരേന്ദ്രനെതിരെ മനുഷ്യാവകാശ ലംഘനം നടക്കുന്നു. അയ്യപ്പ ഭക്തര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ പഠിക്കാന്‍ കേന്ദ്രസംഘം എത്തും. ശബരിമലയില്‍ സംഭവവികാസങ്ങളെക്കുറിച്ച് ദേശീയ അദ്ധ്യക്ഷന്് അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കും നല്‍കും.
കേന്ദ്ര താക്കള്‍ എത്തുന്നതോടെ സമരത്തില്‍ ദേശീയ പരിവേഷമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: