ന്യൂദല്‍ഹി; സോണിയ, രാഹുല്‍ എന്നിവര്‍ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് ഹരിയാനയിലെ പഞ്ചകുളയില്‍ അനധികൃതമായി ഭൂമി നല്കിയ കേസില്‍ മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ്ങ് ഹൂഡ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറ എന്നിവര്‍ക്ക് കുറ്റപത്രം.
വഞ്ചന, അഴിമതി, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയവയാണ് സിബിഐ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ഹരിയാന വിജിന്‍സ് ബ്യൂറോയാണ് കേസ് എടുത്തിരുന്നത്. പിന്നീടത് സിബിഐക്ക് കൈമാറുകയായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ ഹരിയാന നഗര വികസന അതോറിറ്റി അധ്യക്ഷ പദവിയും ഹൂഡ വഹിച്ചിരു്ന്നു. ഈ പദവി ദുരുപയോഗം ചെയ്താണ് അഴിമതികള്‍ നടത്തിയതെന്നാണ് സിബിഐ ആരോപണം.
82ല്‍ വോറ കൂടി ഡയറക്ടറായ അസോസിയേറ്റഡ് ജേണലിന് പഞ്ചകുളയില്‍ ഭൂമി അനുവദിച്ചു. 92 വരെ അവിടെ ഒരു നിര്‍മ്മാണവും നടത്തിയില്ല. തുടര്‍ന്ന് ഹരിയാന നഗര വികസന അതോറിറ്റി ഭൂമി അനുവദിച്ചത് റദ്ദാക്കി. നിയമവിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും എതിര്‍പ്പ് തള്ളി ഹൂഡ 2005 ആഗസ്തില്‍ അസോസിയേറ്റഡ് ജേണല്‍സിന് അതേ ഭൂമി അതേ നിരക്കില്‍ വീണ്ടും അനുവദിച്ചു. സകല ചട്ടങ്ങളും ലംഘിച്ചാണ് ഭൂമി കൈമാറ്റമെന്ന് ഹരിയാന വിജിലന്‍സും പിന്നീട് സിബിഐയും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: