കോഴിക്കോട്: ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എംപിമാരുടെ നാലംഗ സംഘം നാളെ കേരളത്തിലെത്തും. നാളെയും മൂന്നാം തീയതിയുമായി സംഘം സംസ്ഥാനത്ത് തെളിവെടുപ്പ് നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് അറിയിച്ചു.
പൊതു ജനങ്ങള്‍, വിശ്വാസികള്‍, ശബരിമല കര്‍മ്മ സമിതി നേതാക്കള്‍,ശബരിമലയില്‍ നാമജപത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരുമായി എംപിമാരുടെ സംഘം ചര്‍ച്ച നടത്തും. കള്ളക്കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിക്കുന്നുമുണ്ട്. ഗവര്‍ണ്ണറുമായും സംഘം കൂടിക്കാഴ്ച നടത്തും.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയാധ്യക്ഷന്‍ വിനോദ് സോംകാര്‍ എംപി, പ്രഹ്ലാദ് ജോഷി എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരാണ് സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: