ന്യൂദല്‍ഹി : മോഷ്ടിക്കാന്‍ കയറിയ യുവാവിനെ വീട്ടുടമയും അയല്‍വാസികളും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊന്നു. ദല്‍ഹി വിനയ് എന്‍ക്ലേവിലെ രാജേഷ്(20) എന്നയാളാണ് ഇത്തരത്തില്‍ മരണമടഞ്ഞത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ഓടെ അമന് വിഹാറിലെ മഹേന്ദര്‍ എന്നയാളുടെ വീട്ടില്‍ രാജേഷ് മോഷ്ടിക്കാന്‍ കേറിയെങ്കിലും ശബ്ദം കേട്ട് മഹേന്ദര്‍ ഉണര്‍ന്നു. തുടര്‍ന്ന് ബഹളം ഉണ്ടാക്കി അയല്‍ക്കാരേയും മറ്റും വിളിച്ചുണര്‍ത്തിയശേഷം മഹേന്ദറും സംഘവും രാജേഷിനെ മര്‍ദ്ദിച്ച് റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 7.30ഓടെ രാജേഷിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ രാജേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും റോഡില്‍ ഉപേക്ഷിക്കുക മാത്രമാണ് ചെയ്തെന്നും മഹേന്ദര്‍ ്അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് മഹേന്ദര്‍ അയല്‍ക്കാരായ രാംലാല്‍, സുനില്‍ പ്രധാന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം രാജേഷ് മയക്കുമരുന്നിന് അടിമയാണെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. മോഷണം നടത്തുന്നതിനായാണ് ഇയാള്‍ വീട്ടിനുള്ളില്‍ എത്തിയതെന്നും പോലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മഹേന്ദര്‍ മോഷണശ്രമത്തിന് രാജേഷിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കാളിത്തം ഉണ്ടോ എന്നത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: